Tuesday, February 20, 2024

'The World' - Reflections of the Heart

 



In a small village nestled between the lush green hills, there lived a boy named Arjun. Arjun was different from the other children in the village; he was quiet and introspective, often lost in his own thoughts. While the other children played and laughed together, Arjun preferred the solitude of the nearby forest, where he would sit for hours, marveling at the beauty of nature.

However, Arjun's differences made him the subject of ridicule and rejection by the society around him. His classmates would mock him for his quiet nature, and the villagers often whispered about him, wondering why he was so different. This constant rejection weighed heavily on Arjun's heart, and he began to view himself through the critical lens of the society that shunned him. He felt like an outcast, unworthy of love or friendship.

As the years passed, the burden of rejection became unbearable for Arjun. He started to believe that there was something fundamentally wrong with him, that he was destined to live a life of loneliness and despair. This negative thinking clouded his mind, and he found it difficult to see any light in his life.

One day, while wandering through the forest, Arjun stumbled upon an old sage meditating under a banyan tree. The sage opened his eyes and, sensing the turmoil within Arjun, beckoned him closer. Arjun approached hesitantly, and the sage asked him why he looked so troubled. Pouring out his heart, Arjun told the sage about the rejection and ridicule he faced from society, and how it had led him to view himself in a negative light.

The sage listened intently and then spoke, "Arjun, the world is like a mirror, reflecting back to us what we hold in our hearts. If you carry darkness and negativity within you, that is what you will see in the world. But if you fill your heart with light and positivity, the world will reflect that light back to you."

Arjun pondered the sage's words, and a spark of understanding lit up his heart. He realized that he had allowed the rejection of society to define him, to dictate how he viewed himself and the world around him. From that moment, Arjun decided to change his perspective, to focus on the positive aspects of his life, and to fill his heart with love and compassion.

With this newfound positive outlook, Arjun began to approach life differently. He started to see the beauty in the world around him, in the simple joys of nature, and in the kindness of strangers. He volunteered to help the elderly in the village, shared his love for nature with the children, and slowly, the people around him began to see him in a new light.

As Arjun's perspective changed, so did the attitudes of those around him. The children who once mocked him now sought his company, eager to learn about the wonders of the forest. The villagers who whispered about him now greeted him with smiles and warmth. Arjun had become a beloved member of the community, not because he had changed who he was, but because he had changed how he saw the world.

Through his journey, Arjun learned that rejection and negativity are but shadows that fade away when we shine the light of positive thinking upon them. He discovered that true change begins within, and by changing his perspective, he was able to transform not only his own life but also the lives of those around him. Arjun's story became a testament to the power of positive thinking, a beacon of hope for all who felt lost in the shadows of rejection.

[ Story Idea & Concept by: Shaheem Ayikar ; Writing & Picture by : ChatGPT AI ]

Thursday, October 7, 2021

... യാത്രാ മൊഴി ...

 പാതിയടഞ്ഞ മിഴികളാൽ , പതിഞ്ഞ സ്വരത്തിൽ,
 പിതാവ് പുത്രിയോട് യാത്രാമൊഴി ചൊല്ലി  :
 
"ഇഷ്ടപ്പെടുന്ന ഒരാളെ നീ സ്നേഹിക്കും പോലെ ,
ഇടയ്ക്കിടെ നീ  നിന്നെയും സ്നേഹിക്കുക. 

 ഭാവിയിൽ ഒരു ദിവസം നീയും , 
 എന്റെ അതേ തെറ്റുകളിലേക്കു 
 നടക്കുമെന്ന്  ഞാൻ ഭയപ്പെടുന്നു.

 'എന്തെങ്കിലുമാകട്ടെ' എന്ന് കരുതി 
 എനിക്ക് കണ്ണടയ്ക്കാൻ കഴിയാത്ത 
 ഒരു അപകടസാധ്യതയാണിത്.

 തുടക്കം മുതൽ നിനക്ക് ,
 തെറ്റ് തിരിച്ചറിയാൻ , അത് തിരുത്താൻ 
 ന്യായമായ അവസരം ലഭിക്കണമെന്ന് 
 ഞാൻ അതിയായി ആഗ്രഹിക്കുന്നു.

 നിന്റെ ഹൃദയത്തിൽ 
 നിനക്കുള്ള എല്ലാ ഉത്തരങ്ങളും ഉണ്ട്.
 നീ ഇടയ്ക്കു നിന്റെ ഹൃദയത്തോടും സംവദിക്കുക .

  ഞാൻ നിന്നെ  നോക്കുമ്പോൾ 
  എന്റെ മനസ്സിന്റെ സന്തോഷം 
  വാക്കുകളാൽ വിവരിക്കാനാവില്ല.

 നിന്റെ മനസ്സിന് നീ ദിവസവും നൽകുന്ന സന്തോഷം.
 അത് വിലമതിക്കപ്പെടേണ്ട ഒന്നാണ്.

  നിന്റെ  പുഞ്ചിരിയുടെ മഹത്വം 
 എന്റെ ലോകത്തിലേക്ക്  വെളിച്ചം കൊണ്ടുവരുന്നു.

 നമ്മുടെ ജീവിതം വളരെ ലളിതവും, 
 എന്നാൽ മനസ്സിലാക്കാൻ കഴിയാത്തതുമാണ്.

 നിന്റെ ഓരോ വളർച്ചയും 
 ഞാൻ കൊതിയോടെ നോക്കി കാണുന്നു.

 നിന്റെ സ്വപ്നങ്ങളിൽ ഞാൻ വിശ്വസിക്കുന്നു,

 നീയും അങ്ങനെ വിശ്വസിച്ചിരുന്നെങ്കിൽ എന്ന്, 
 ഞാൻ അതിയായി ആഗ്രഹിക്കുന്നു. 

 നീ ഇതിനകം വരച്ചിട്ടില്ലാത്ത 
 ഒരു മനോഹര ജീവിത ചിത്രം 
 വരച്ചിരുന്നെങ്കിലെന്ന്  ഞാൻ ആശിക്കുന്നു."


... യാത്ര തുടരുക ...

"നമ്മളുടെ മനക്കണക്കുകൾ തെറ്റുമ്പോൾ,
 അടിത്തറ ഇളകുമ്പോൾ , 
ചുറ്റുപാടുകൾ വല്ലാതെ  അമർത്തുമ്പോൾ....


അപ്പോഴും ,
നമ്മുടെ മനസ്സിന് പുഞ്ചിരിക്കാൻ ആഗ്രഹമുണ്ടാകും. 

നമ്മൾ  നെടുവീർപ്പിടണം, 
നിർബന്ധമെങ്കിൽ, അൽപ്പം വിശ്രമിക്കണം .
പക്ഷേ, വിജയത്തിനായുള്ള ശ്രമം ഉപേക്ഷിക്കരുത് .
പ്രതീക്ഷ ഒരിക്കലും കൈവിടരുത് .

വിജയത്തിലേക്കുള്ള യാത്രയ്ക്ക് 
വേഗത കുറവെന്ന് തോന്നുമെങ്കിലും 
ഈ യാത്ര ഒടുവിൽ രസകരമാണ്.

സംശയത്തിൻ കാർമേഘങ്ങൾ ,
ക്ഷീണിച്ചതും തെറ്റിപ്പോകുന്നതുമായ, 
നമ്മുടെ ചിന്തയിൽ പലതും തോന്നിപ്പിക്കുന്നു :
"യാത്ര  പാതിവഴിയിൽ ഉപേക്ഷിച്ചു രക്ഷപ്പെടാം ."
എന്ന് നമ്മോടു പലവട്ടം മന്ത്രിക്കുന്നു. 

വളരെ ദൂരെ എന്ന് തോന്നുമ്പോൾ ,
ലക്ഷ്യം പലപ്പോഴും 
നമ്മൾ വിചാരിക്കുന്നതിനേക്കാൾ 
വളരെ അടുത്താകും.

അതിനാൽ, കഠിനമായി നിരാശപ്പെടുമ്പോഴും ,
യാത്രയിൽ ദൃഢമായി ഉറച്ചു നിൽക്കുക.

ലക്ഷ്യത്തിലേക്ക്  എത്ര അടുത്താണെന്ന് 
ഒരിക്കലും പറയാൻ കഴിയില്ല.
പോരാട്ടത്തിൽ തോൽവി സമ്മതിക്കേണ്ടതില്ലെന്ന് 
മനസ്സ്  ദൃഢനിശ്ചയം ചെയ്യുന്ന സമയത്താണ് 
വിജയം പലപ്പോഴും നമ്മുടെ കാഴ്ച്ചയിൽ തെളിയുന്നത്. 

അതിനാൽ, കഠിനമായി നിരാശപ്പെടുമ്പോഴും ,
വിജയത്തിലേക്കുള്ള യാത്രയിൽ തുടരുക തന്നെ ചെയ്യുക.."

... ഈ നിമിഷം  ...

ഓരോ പുലർകാലവും,
പുതു വാഗ്ദാനത്തിൻ ഭാഗമാണ്.
അത് ഇന്നലെകളുടെ അവസാനമാണ്.
നല്ല നാളെയിലേക്ക് ഒരു പടിയാണ്.

അതിനാൽ, 
മനസ്സിലെ ദുഃഖങ്ങൾ ശൂന്യമാക്കുക.
ഹൃദയവേദനകൾ ഒഴിവാക്കുക.

ഓരോ പുലരിയും ,
സ്വപ്നങ്ങൾ കൊണ്ട് നിറമേകി 
മനസ്സ് ആഗ്രഹിക്കുന്നിടത്ത് നിന്നും 
നമുക്ക് ഒരു മനോഹര ചിത്രം വരച്ചു തുടങ്ങാം .

സ്വപ്നങ്ങൾ ,
അത് ആത്മാവിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
തുടർന്ന് നടക്കാൻ പ്രതീക്ഷകൾ  നമുക്ക് നൽകുന്നു.

പ്രതീക്ഷകൾ,
വേദനയുടെ ഓർമ്മകളിൽ നിന്ന് മുന്നോട്ട് നയിക്കുന്നു.
സ്നേഹത്തിൻ വഴി പിന്തുടരാൻ   
അത് ഹൃദയത്തെ പ്രേരിപ്പിക്കുന്നു.

സ്നേഹം ഇല്ലാത്ത ഒരു ദിവസം, 
കണക്കിലെടുക്കുമ്പോൾ ഒരു മരണമാണ്. 

ഈ നിമിഷം 
വിടപറയും മുൻപ്  , 
നമുക്ക് സന്തോഷിക്കാം.  

സ്നേഹത്തിന്റെ വഴിയിൽ 
ഈ പകൽ , തത്സമയം,   
സ്വപ്നങ്ങൾ , പ്രതീക്ഷകൾ
നമുക്ക്  ആഘോഷിക്കാം. 

Wednesday, February 13, 2019

... മുഖങ്ങൾ ... ( ചെറു കഥ )



" ട്രിങ് .. ട്രിങ് .." പതിവില്ലാത്ത നേരത്തെ ഡോർ ബെൽ ശബ്ദം കേട്ട് , പ്രിയ അടുക്കളയിൽ നിന്നും വാതിലേക്കു നീങ്ങി .


"ഇതിപ്പോൾ ആരാണാവോ ഈ സമയം   ? " പ്രിയ പയ്യെ പിറുപിറുത്തു .
ഡോർ ലെൻസിലൂടെ പുറത്തെ ആളെ കണ്ട പ്രിയ ആശ്ചര്യത്തിലും , സന്തോഷത്തിലും വാതിൽ അതി വേഗം തുറന്നു , അവനെ വേഗം കെട്ടിപ്പിടിച്ചു കൊണ്ട് , ഒരൊറ്റ ശ്വാസത്തിൽ എല്ലാ ചോദ്യങ്ങളും കൂടി ഒന്നിച്ചു ചോദിച്ചു ........


" നീരജ് .... നീ എവിടെയായിരിക്കുന്നു ഇത്രയും നാൾ ..... എത്ര കാലം ആയി നമ്മൾ കണ്ടിട്ട് ..... !! ഇത് വരെ ഒരിക്കൽ പോലും നീ വിളിച്ചത് പോലും ഇല്ലല്ലോ ,,,,, !! ഇതെങ്ങനെ ഈ അഡ്രസ് കണ്ടുപിടിച്ചു .... നിനക്ക് സുഖമാണോ എടാ ........"


കോളേജ് കാലത്തെ ,MBA ബാച്ചിലെ അടുത്ത സുഹൃത്താക്കളായ നീരജ് , കിരൺ , പ്രിയ ഗ്യാങ് . ജീവിതത്തെ വളരെ പ്രാക്ടിക്കലായി , വിജയത്തിന്റെ പ്ലാനിങ്ങുമായി  , മനസ്സിൽ ബിസിനസ്  അല്ലാതെ മറ്റൊന്നുമില്ലാത്ത നീരജ് . നീരജിന്റെ സ്വപ്നങ്ങൾക്ക് ഫുൾ സപ്പോർട്ടുമായി , എന്തിനും അവന്റെ കൂടെ പ്രിയ . അതിൽ പ്രിയയെ സ്പെഷ്യൽ കെയർ ചെയ്തു എപ്പോഴും പ്രിയയുടെ  കൂടെ കിരൺ.


കിരണിന്റെ പ്രണയം പ്രിയയോട് പറയിപ്പിച്ചതും , അവരെ ഒന്നിപ്പിച്ചതും നീരജിന്റെ നേതൃത്വം. കൂട്ടത്തിൽ എപ്പോഴും നീരജിന്റെ വാക്കുകൾക്കു മീതെ മറ്റൊരു എതിരഭിപ്രായങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടായാലും , അതിനെ മറികടക്കാനുള്ള ചാണക്യ ബുദ്ധി നീരജിനുണ്ട്.


" നീരജ് .. നീ ഇരിക്ക് .. ഞാൻ കിരണിനെ വിളിച്ചു ഉടനെ വരാൻ  പറയാം ... "


"വേണ്ട പ്രിയാ. എനിക്ക് സമയമില്ല. താഴെ ടാക്സി കാത്തു നിൽപ്പുണ്ട് . ഇത് വഴി യാത്രയ്ക്കിടയിൽ നിങ്ങളുടെ നഗരത്തിൽ അഞ്ചു മണിക്കൂർ ഫ്ലൈറ്റ്സ് ട്രാൻസിറ്റ് വന്നു. അപ്പോൾ വേഗം ഒന്ന് നിങ്ങളെ കണ്ടിട്ട് പോകാം എന്ന് വെച്ചു. കിരണിനെ ഞാൻ ഓഫീസിൽ ചെന്ന് കണ്ടു കൊള്ളാം  " നീരജ് തന്റെ ഊന്നു വടി കുത്തി തിരിച്ചു നടന്നു .


"നീരജ് ... നിനക്ക് .. നിന്റെ കാലിനു ...".. പ്രിയ ചോദ്യം മുഴുവിപ്പിച്ചില്ല .


" ആറു മാസം മുൻപ് ഒരു കാർ ആക്സിഡന്റ്. കാലിനും കൈക്കും പരിക്കുണ്ടായിരുന്നു, സർജറികൾ കഴിഞ്ഞു ഇപ്പോൾ ശെരിയായി വരുന്നു.  മൂന്നു മാസം കോമയിലായിരുന്നു.". പിന്നെ നീരജ് പ്രിയയെ നോക്കി പറഞ്ഞു ....


" അപകടത്തിൽ പെട്ട ആ നിമിഷം , പെട്ടെന്ന് എന്റെ കണ്ണിലാകെ  ഇരുട്ട് മൂടി ... പയ്യെ പയ്യെ മരണത്തിലേക്ക് വീഴുന്നത് പോലെ . അപ്പോൾ എന്റെ മനസ്സിൽ മൂന്നു മുഖങ്ങൾ തെളിഞ്ഞു . ഒന്ന് എന്റെ അമ്മയുടേത് , രണ്ടു എന്റെ മകളുടേത് .... മൂന്നാമത്തേത് , അത് നിന്റെയായിരുന്നു പ്രിയ ...... എനിക്കിപ്പോഴും അറിയില്ല ... അത് അവരെ എനിക്കറിയില്ലായിരുന്നു ...... അപ്പോൾ മുതൽ നിന്നെ ഒന്നുകൂടെ  ജീവിതത്തിൽ കാണാൻ ഒരാഗ്രഹം ... ഇനി ഞാൻ പോകട്ടെ ....."


നീരജ് തിരിഞ്ഞു നോക്കാതെ കണ്ണുകൾ തുടച്ചു കൊണ്ട് നടന്നു പോയി. ഫ്‌ളാറ്റിലെ വാതിൽ അടച്ചു പ്രിയയും പയ്യെ തിരികെ അടുക്കളയിലേക്ക്.



Tuesday, August 23, 2016

:: പട്ടിത്വമില്ലാത്ത ഒരു സൊല്യൂഷൻ :: ( FB Post )



നമ്മൾ ഇങ്ങനെ , എല്ലാ തെരുവ് നായ്ക്കളെയും ഒരുപോലെ കണ്ടു , ഒരു സൊല്യൂഷേൻ ചിന്തിക്കുന്നത് കൊണ്ടാണ് , ഇവിടെ ഒന്നും ചെയ്യാൻ പറ്റാത്തത്. അത് കൊണ്ട് , നൂറ്റാണ്ടുകളായി ഈ ലോകത്തു എല്ലായിടത്തും മനുഷ്യൻ വിജയകരമായി നടപ്പാക്കിയ , നശീകരണ പക്രിയയിൽ നിന്നും , പാഠങ്ങൾ ഉൾക്കൊണ്ടു , ഞാൻ വികസിച്ചെടുത്ത , ഒട്ടും പട്ടിത്വമില്ലാത്ത , ഒരു മനുഷ്യത്വ സൊല്യൂഷൻ ചുവട്ടിൽ കൊടുക്കുന്നു ....


ആദ്യം തന്നെ , നമ്മൾ ഇങ്ങനെ , എല്ലാ തെരുവ് നായ്ക്കളെയും ഒന്നായി കണ്ടു , അവർക്കു ...അവരെല്ലാം ഒന്നാണെന്ന , വലിയ അപകടപരമായ മെസ്സേജ് നൽകാതിരിക്കുക . പകരം , നൂറു നായ്ക്കൾ ഉണ്ടെങ്കിൽ , അവരെ മതം / ജാതി / രാഷ്ട്രം / രാഷ്ട്രീയം / ഭാഷ / നിറം / ജോലി / പൊക്കം / ജനിച്ച സമയം / കുര / വാല് / ഒരു കാലു പൊക്കുന്ന രീതി , എന്നൊക്കെ ഒരു ആയിരം രീതിയിൽ വിഭജിച്ചു , ഓരോ പട്ടിയും മറ്റു 99 പട്ടികളുമായി , മിനിമം പത്തു കാര്യങ്ങളിൽ എങ്കിലും , വിഭജിച്ചു തരം തിരിച്ചു നിർത്താം, എന്ന് നമ്മൾ ഉറപ്പു വരുത്തുക.


എന്നിട്ടു , ഓരോ പട്ടി വിഭാഗത്തിനും ഒരു സംഘടനയും ഒരു നേതാവിനെയും ഉണ്ടാക്കി , ദിവസവും ഒരു പത്തു നേരം , അവന്റെ വികാരം ,വിശ്വാസം , ആവേശം എല്ലാം നമ്മൾ നല്ലോണം ഉറപ്പാക്കുക. നിയമ പരമായി യാതൊരു തെറ്റുമില്ലാത്ത ഈ നല്ല പ്രവർത്തി , നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് , നമ്മൾ മാക്സിമം മുതലാക്കുക.


ഇനി , തന്റെ വിഭാഗവും സംഘടനയും നേതാവും , വിശ്വാസവും , വികാരവും , ആവേശവും മാത്രമാണ് ശെരിയെന്നു , പയ്യെ പയ്യെ അവരെകൊണ്ടു സമർത്ഥിക്കുക. അപ്പോൾ ,' എവെരി ആക്ഷൻ ഈസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ ' എന്ന ന്യുട്ടൺ തിയറി പ്രകാരം , മറ്റുള്ള എല്ലാരും തെറ്റല്ലെയെന്നു സയൻസിനെ ഉദ്ധരിച്ചു കൊണ്ട് തന്നെ അവനെ സ്വയം സമ്മതിപ്പിക്കുക.


ഇത്രയും കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട. ഇനി കാര്യങ്ങൾ വളരെയധികം സിമ്പിൾ ആണ്... എല്ലാ പട്ടികളെ കൊണ്ടും നിർബന്ധമായും , ദിവസവും ചാനൽ ചർച്ചകൾ കേൾപ്പിക്കുകയും , പത്രം വായിപ്പിക്കുകയും , അവരുടെ കൂട്ടത്തിലുള്ളവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ വായിപ്പിക്കുകയും ചെയ്യുക... ഇതിന്റെ കൂടെ , നമ്മൾ വെറുതെ പട്ടികളോട് , 'നീ ഒന്നും ചെയ്യരുത്' , ' നീ സംയമനം പാലിക്കണം ', 'നീ അക്രമകാരിയല്ല ', എന്നൊക്കെ പറഞ്ഞു മൂപ്പിക്കണം , അപ്പോൾ വീണ്ടും ,' എവെരി ആക്ഷൻ ഈസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ ' തിയറി പ്രകാരം , പട്ടികൾക്ക് കല്ലുപ്പ് കയറി, അവര് അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കണ്ടു , പ്രാന്ത് പിടിച്ചു , വെട്ടിയും കുത്തിയും , ബോംബിട്ടു ചത്തോളും ...


നമ്മൾ മനുഷ്യർ, അപ്പോൾ പട്ടികളോട് സമാധാനം പ്രസംഗിക്കുകയും , അവരെ ഉപദേശിക്കുകയും , എന്നിട്ടു , ഈ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി , നല്ലൊരു ലോകത്തിനായി , പരസ്പരം തല്ലുന്ന ആ പട്ടികളെയെല്ലാം , നല്ല ഉദ്ധേശശുദ്ധിയോടെ , യുദ്ധം ചെയ്തു തോൽപ്പിച്ചു , നല്ലൊരു ലോകം പണിഞ്ഞു എടുക്കുകയും ചെയ്യാം ....


എങ്ങനെയുണ്ട് , എന്റെ ഐഡിയ !!!

Tuesday, June 14, 2016

:: പൊട്ടി പെണ്ണ് ::


: കൊല്ലവർഷം 1180, ധനു മാസം :


എന്ത് ചെയ്യണമെന്നറിയാതെ അമ്പല കുളത്തിന്റെ പടവിൽ സങ്കടപ്പെട്ടിരുന്ന മനുവിന്റെ തോളിൽ കൈ വെച്ച് അമ്മു ആശ്വസിപ്പിച്ചു ,


" എല്ലാം ശരിയാകും മനുവേട്ടാ , ഇപ്പോൾ അച്ഛനെ അൽപ്പം മുഷിപ്പിച്ചു ആണേലും മനുവേട്ടൻ എന്തായാലും ഈ കോഴ്സിനു  തന്നെ പോകണം. മനുവേട്ടൻ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചതാണ്‌ ഇത്. മനുവേട്ടന് ജീവിതത്തിൽ ആഗ്രഹിച്ച പോലെയൊക്കെ ആകാൻ പറ്റിയാൽ മാറുന്ന പിണക്കമേ അച്ഛന് ഉണ്ടാവുകയുള്ളൂ. "

" അതെ , പക്ഷെ ഞാൻ തോറ്റുപോയാൽ ? ", മനു വീണ്ടും അമ്മുവിനെ നോക്കി.


" നോക്ക് മനുവേട്ടാ... ഇപ്പോൾ അച്ഛന്റെ ആഗ്രഹപ്രകാരം മനുവേട്ടൻ മറ്റൊരു മേഖലയിൽ പോയാലും തോറ്റു പോകാനുള്ള സാധ്യത കൂടുതലാണ് , പ്രത്യേകിച്ച് മനുവേട്ടന് ഇഷ്ട്ടമില്ലാതൊരു മേഖല.. ഇതാകുമ്പോൾ മനുവേട്ടന്റെ വലിയ സ്വപ്നമാണ് , ഇത്രയും മനസ്സുണ്ടെങ്കിൽ ജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്... ഇനി അഥവാ , തോറ്റു പോയാൽ  തന്നെ , ഇഷ്ട്ടമില്ലാത്ത മേഖലയിൽ മനസ്സില്ലാതെ പോയി തോൽക്കുന്നതിനേക്കാൾ എത്രയോ ഭേദമല്ലേ .... "

പെട്ടെന്ന് ബോധോദയം ഉണ്ടായ പോലെ മനു എഴുന്നേറ്റു , സന്തോഷവാനായി, അമ്മു കുട്ടിയെ കെട്ടിപിടിച്ചു പറഞ്ഞു ,


" നീയാണ് എന്റെ ശക്തി .. ഞാൻ ജീവിതത്തിൽ ജയിച്ചു വരുമ്പോൾ നീ എന്റെ കൂടെയുണ്ടാകണം ...  "


അമ്മുക്കുട്ടി പതിവ് പോലെ ചിരിച്ചു , മനുവേട്ടനെ തള്ളി മാറ്റി പറഞ്ഞു ,


" ആദ്യം പോയി പഠിച്ചു രക്ഷപ്പെടാൻ നോക്ക് ... ഇല്ലേൽ തിരിച്ചു ഈ നാട്ടിലേക്ക് കയറാൻ പറ്റില്ല , പിന്നെ നമുക്ക് പെണ്ണ് കാണലും , കല്യാണവും , പാലുകാച്ചും ഒക്കെ നടത്താം "


: കൊല്ലവർഷം 1191, മകര മാസം :

അമ്പലത്തിൽ നിന്നും പ്രാർത്ഥിച്ചു പുറത്തിറങ്ങിയ , പുതിയ ജില്ലാ കലക്റ്റർ മനോജ്‌ മാധവനെ കാണാൻ , നാട്ടിലെ ചുറ്റുവട്ടത്തെ പ്രമാണിമാർ എല്ലാം ഒത്തു കൂടി. എല്ലാരോടും ചിരിച്ചു കുശലം പറഞ്ഞു അച്ഛനോടൊപ്പം കാറിലേക്ക് നീങ്ങിയ കലക്റ്ററെ നോക്കി, ദൂരെ നിന്നും  കൊച്ചു സുന്ദരി പെൺകുട്ടി ഓടിവന്നു കൈ വീശി. നല്ല ഓമനത്തമുള്ള മുഖം കണ്ടു ഒരു നിമിഷം സംശയിച്ചു നിന്ന കലക്റ്ററോട്  അച്ഛൻ പറഞ്ഞു , "നിനക്കോർമയില്ലേ നമ്മുടെ പഴയ അയലത്തെ വീട്ടിലെ അമ്മിണിയെ , ഇതവളുടെ മോളാണ്.. അവളുടെ അമ്മയിപ്പോൾ പുറകെ ഓടി വരുന്നുണ്ടാകും ". ' ഓ , അതെയോ " എന്നും പറഞ്ഞു വേഗത്തിൽ കാറിലേക്ക് കയറി ഇരുന്ന കലക്റ്ററോട് അടുത്തിരുന്ന ഭാര്യ അഞ്ജലി ചോദിച്ചു " നല്ല സുന്ദരി മോള് , ആരാണ് ഈ അമ്മിണി ?". അഞ്ജലിയുടെ കയ്യിൽ പയ്യെ തലോടി ജില്ലാ കലക്റ്റർ മറുപടി പറഞ്ഞു , " അതൊരു പാവം പൊട്ടി പെണ്ണാണ് , ഒരു തനി നാട്ടുമ്പുറത്തുകാരി"


< End >